യുവതിയെയും യുവാവിനെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം: വ്യക്തമായ കാരണം കണ്ടെത്താനാകാതെ പോലീസ്

Jul 21, 2024 - 10:01
 0
യുവതിയെയും യുവാവിനെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം: വ്യക്തമായ കാരണം കണ്ടെത്താനാകാതെ പോലീസ്

കാട്ടാക്കട(തിരുവനന്തപുരം):  കാട്ടാക്കട കുരുതംകോട് പാലയ്ക്കലിൽ ഒപ്പം താമസിച്ചിരുന്ന യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം യുവാവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിനു പിന്നിൽ ഭൂമിസംബന്ധമായ തർക്കമോ, പൂർവ വൈരാഗ്യമോ ആകാമെന്ന സംശയത്തിൽ പോലീസ്.

WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

അടുത്ത ബന്ധുക്കളും നാട്ടുകാരും പോലീസിനു നൽകിയ മൊഴികളിൽ ഭൂമിയുടെയും വൈരാഗ്യത്തിൻ്റെയും കാര്യം പറയുന്നുണ്ടെന്ന് കാട്ടാക്കട പോലീസ് പറയുന്നു.

കുരുതംകോട് വെട്ടുവിള പുത്തൻവീട്ടിൽ റീജ(45), പാലയ്ക്കൽ ഞാറവിള വീട്ടിൽ പ്രമോദ്(38) എന്നിവരെയാണ് വെള്ളിയാഴ്ച രാത്രി ഏഴോടെ പ്രമോദിൻ്റെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

റീനയെ കട്ടിലിൽ മരിച്ചനിലയിലും പ്രമോദ് വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിലുമായിരുന്നു. ഭർത്താവ് ഉപേക്ഷിച്ചശേഷം സ്വകാര്യ സ്ഥാപനത്തിൽ കളക്ഷൻ ഏജൻസി ജോലിനോക്കിവരുകയായിരുന്ന റീജയും കൂലിപ്പണിക്കാരനായ പ്രമോദും കഴിഞ്ഞ രണ്ടുവർഷമായി അടുപ്പത്തിലാണ്.

റീജയെ തമിഴ്നാട്ടുകാരനായ ഇവരുടെ ഭർത്താവ് ഉപേക്ഷിച്ച ശേഷമാണ് ഇരുവരും അടുക്കുന്നത്. പ്രദീപ് അവിവാഹിതനാണ്. അച്ഛനും അമ്മയും മരിച്ചശേഷം പ്രമോദ് ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. ഈ വീട്ടിലാണ് വെള്ളിയാഴ്ച മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഇവർ തമ്മിൽ എന്തെങ്കിലും പ്രശ്‌നം ഉണ്ടായിരുന്നതായി അറിയില്ലെന്ന് അറിയില്ലെന്ന് മക്കൾ മൊഴിനൽകിയിട്ടുണ്ട്.എന്നാൽ, റീജയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രമോദ് ഏറെക്കാലം ജയിലിൽ കിടന്നിരുന്നു.

പിന്നാലെ ജയിൽ മോചിതനാകുന്നതിനുവേണ്ടി അഭിഭാഷകനെ നിയോഗിച്ചതും ജാമ്യം നിന്നതുമൊക്കെ റീജ തന്നെയായിരുന്നു.ജയിലിൽനിന്നു പുറത്തിറങ്ങിയ പ്രമോദ് ആദ്യമൊന്നും റീജയോട് അടുപ്പം കാണിച്ചില്ല.

പിന്നീട് ഒപ്പംകൂടുകയും ചെയ്തു. റീജയുമായി അടുപ്പത്തിലായിരുന്നെങ്കിലും കടുത്ത വൈരാഗ്യം വച്ചു പുലർത്തിയിരുന്നതായാണ് നാട്ടുകാരിൽ ചിലർ പോലീസിനു നൽകിയ സൂചന.

ഏറെക്കാലം ജയിലിൽ കിടന്നതിൽ കടുത്ത വിഷമവും പ്രമോദ് സുഹൃത്തുക്കളും പങ്കുവച്ചിരുന്നതായി നാട്ടുകാർ പറയുന്നു. ശനിയാഴ്ച എഫാറൻസിക്, ഡോഗ് സ്ക്വാഡ് ശേഷം എത്തി തെളിവെടുത്തു.മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പരിശോധനയ്ക്കു ശേഷം കുരുതങ്കോട്ട് സംസ്കരിച്ചു.