രഹസ്യബന്ധമുണ്ടായിരുന്ന ആളെയും ബന്ധുക്കളെയും കൊന്ന് കത്തിച്ചു; അമ്മയുടെ മരണത്തിന് യുവാവിന്റെ പ്രതികാരം
ചെന്നൈ: കടലൂരിൽ ഒരുകുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊന്നത് തൻ്റെ മരണത്തിനുള്ള പ്രതികാരമായിരുന്നെന്ന് യുവാവ് പോലീസിന് മൊഴിനൽകി. കരമണിക്കുപ്പം സ്വദേശി ശങ്കർ ആനന്ദ് (21) ആണ് കൊലക്കേസിൽ പിടിയിലായത്. കൊലയ്ക്ക് കൂട്ടുനിന്നതിന് സുഹൃത്ത് ഷാഹുൽ അഹമ്മദും (20) അടങ്ങിയിരിക്കുന്നു.
ശങ്കറിൻ്റെ അയൽവാസിയും ഐ.ടി. ജീവനക്കാരനുമായ സുതൻ കുമാർ, അമ്മ കമലേശ്വരി, മകൻ നിശാന്ത് എന്നിവരെയാണ് കത്തിക്കരിഞ്ഞനിലയിൽ വീട്ടിൽ കണ്ടെത്തിയത്. അയൽവീടുകളിൽനടത്തിയ അന്വേഷണത്തിലാണ് ശങ്കറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ശങ്കറിൻ്റെ അമ്മ ഈവർഷം ജനുവരിയിൽ തീവണ്ടിക്കുമുന്നിൽച്ചാടി മരിച്ചിരുന്നു. സുതൻ കുമാറുമായി ഇവർക്ക് രഹസ്യബന്ധമുണ്ടായിരുന്നെന്നും അതാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നും പോലീസ് പറയുന്നു.
അമ്മയുടെ മരണത്തിന് കാരണക്കാരൻ സുതൻ ആണെന്നതുകൊണ്ടാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ശങ്കർ പറഞ്ഞു.
ജൂലായ് 12ന് രാത്രിയാണ് സുതൻകുമാറിനെയും കുടുംബാംഗങ്ങളെയും ശങ്കർ വെട്ടിക്കൊന്നത്. 14-നാണ് മൃതദേഹങ്ങൾ കത്തിച്ചത്. ഷാഹുലാണ് ഇതിനു സഹായം നൽകിയത്. കൊലനടത്തുന്നതിനിടെ ശങ്കറിൻ്റെ കൈവിരൽ അറ്റുപോയിരുന്നു.
വീട്ടിൽ ചോരപ്പാടുകൾ കണ്ടതും ശങ്കർ സ്ഥലംവിട്ടതും പോലീസിൻ്റെ അന്വേഷണത്തിന് തുമ്പായി. രണ്ടുതവണ വിവാഹമോചനംനേടിയ ആളാണ് കൊല്ലപ്പെട്ട സുതൻകുമാറെന്ന് പോലീസ് പറഞ്ഞു.